വീട്ടമ്മയുടെ മരണം: പൊലീസും വനം വകുപ്പും രണ്ടു തട്ടിൽതോട്ടാപ്പുര സ്വദേശി സീതയുടെവീട്ടമ്മയുടെ മരണം; പൊലീസും വനം വകുപ്പും രണ്ടു തട്ടിൽ

പീരുമേട്: തോട്ടാപ്പുര സ്വദേശി സീതയുടെ മരണത്തിൽ പൊലീസും വനംവകുപ്പും രണ്ടു തട്ടിൽ. സീതയ്ക്കു പരുക്കേറ്റെന്നു പറയുന്ന സ്ഥലത്ത് ആന ഉണ്ടായിരുന്നു എന്ന നിലപാടിലാണു പൊലീസ്. എന്നാൽ കാട്ടാനയാക്രമണം വിശ്വസിക്കാനാവാത്തതാണ് എന്നാണു വനംവകുപ്പിന്റെ വാദം. ഇതിനിടെ സീതയുടെ ഭർത്താവ് ബിനുവിന്റെയും ഒപ്പം ഉണ്ടായിരുന്ന രണ്ടു മക്കളുടെയും മൊഴി വീണ്ടും രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചു. ഇന്നലെ പൊലീസിന്റെ ഫൊറൻസിക് സംഘം ഉൾപ്പെടെ മീൻമുട്ടിയിലെത്തി പരിശോധന നടത്തി. പൊലീസും വനപാലകരും സ്ഥലത്തു നിരീക്ഷണവും നടത്തി. 

ബിനുവും മക്കളും മൊഴിയിൽ പറഞ്ഞ സ്ഥലത്തു കാട്ടാന എത്തിയിരുന്നു എന്നാണു മീൻമുട്ടിയിലെ അന്വേഷണത്തിൽ കണ്ടെത്തിയതെന്നു പൊലീസ് പറയുന്നു. എന്നാൽ വെള്ളിയാഴ്ച ഉച്ചയ്ക്കാണു സീതയുടെ മരണം സംഭവിച്ചതെന്നും ഞായറാഴ്ചയാണു സ്ഥലത്തു പരിശോധന നടന്നതെന്നും ഇതിനാൽ ഇവിടെ കാട്ടാനയുണ്ടെന്ന പേരിൽ കാട്ടാനയാക്രമണം എന്നു പറയാൻ കഴിയില്ലെന്നു വനംവകുപ്പ് വിശദീകരിക്കുന്നു. മനുഷ്യർക്കു നേരെയുണ്ടാകുന്ന കാട്ടാനയാക്രമണങ്ങളിൽ കണ്ടുവന്നിട്ടുള്ള പല സാഹചര്യങ്ങളും ഇവിടെയില്ലെന്നു വനംവകുപ്പ് ഇന്നലെയും ആവർത്തിച്ചു. 

sponsored ad

തന്നെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് ശ്രമിക്കുന്നു എന്നാണു സീതയുടെ ഭർത്താവ് ബിനുവിന്റെ ആരോപണം. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്തെറിഞ്ഞു പരുക്കേറ്റാണു സീത മരിച്ചതെന്നു ബിനു ആവർത്തിച്ചു. സീതയുടെ പോസ്റ്റ്മോർട്ടം പരിശോധന നടത്തിയ ഫൊറൻസിക് സർജൻ ഡോ. ആദർശ് രാധാകൃഷ്ണൻ ഇന്നു വിശദമായ റിപ്പോർട്ട് പൊലീസിനു കൈമാറും. 

പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതിനു പിന്നാലെ കാട്ടാന ആക്രമിച്ചതിന്റെ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നു ഡോക്ടർ പൊലീസിനോടു വിവരിച്ചിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്തായിരിക്കും പൊലീസിന്റെ തുടർനടപടികൾ. പൊലീസിന്റെ ഫൊറൻസിക് വിഭാഗം നടത്തിയ പരിശോധനാ റിപ്പോർട്ട് ഇന്നു ജില്ലാ പൊലീസ് മേധാവിക്കു കൈമാറും.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 👇👇👇



Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ജീവൻ തുടിക്കുന്ന ശില്പങ്ങളുടെ തോഴൻ,ബാബു പാർത്ഥൻ. മണ്മറഞ്ഞു പോയ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശില്പം പൂർത്തീകരിച്ചു ബാബു.

ബൈസൺവാലി: ബൈസൺവാലിയിലെ ചുമട്ടു തൊഴിലാളിയായ ബാബു പാർത്ഥൻ തന്റെ മൂന്നാമത്തെ ശില്പവും പൂർത്തീകരിച്ചു. 7അടിയോളം ഉയരമുള്ള സ്റ്റീൽ ചട്ടക്കൂട്ടിൽ കോൺക്രീറ്റ് ചെയ്ത് 20 കിലോയിലധികം…
Read More

ഇന്ത്യൻ വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ടു; ആറ് മരണം.

ദോഹ: മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേർ മരിച്ചതായി റിപ്പോർട്ട്.ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കൻ കെനിയയിലെ…
Read More

മാൻകുത്തിമേട് ഭൂമികയ്യേറ്റം: കാരവൻ പാർക്ക് ഉടമയ്ക്കെതിരെ കേസ്

രാജകുമാരി: ചതുരംഗപ്പാറ മാൻകുത്തിമെട്ടിലെ ഭൂമികയ്യേറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് റവന്യു വകുപ്പ് സ്ഥാപിച്ച ബോർഡ് പിഴുതു മാറ്റുകയും സീൽ ചെയ്ത കാപ്സ്യൂൾ നിർമിതി തുറന്നു പ്രവർത്തിപ്പിക്കുകയും…
Read More

സെഞ്ചുറിയുമായി മുന്നില്‍നിന്നു നയിച്ച് ആര്യന്‍; യുപിയുടെ 22-കാരന്‍ ക്യാപ്റ്റന്‍

ആലപ്പുഴ: 22-കാരന്‍ ക്യാപ്റ്റന്റെ ഏറ്റവും ഉത്തരവാദിത്വമുള്ള ബാറ്റിങ് എന്നുതന്നെ ആര്യന്‍ ജുയാലിന്റെ കളിയെ വിശേഷിപ്പിക്കണം. അച്ചടക്കത്തോടെ ആര്യന്‍ ബാറ്റ് വീശിയപ്പോള്‍ ഉത്തര്‍പ്രദേശിന് സ്വന്തമായത് മികച്ച…
Total
0
Share