ഇടുക്കിയിലും കനത്ത ചൂട്, ജലലഭ്യത കുറഞ്ഞു; ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

[capslock][/capslock]ടുക്കി: മുൻവർഷങ്ങളെ അപേക്ഷിച്ച് ഇടുക്കിയിലും ഇത്തവണ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. 30 ഡിഗ്രിക്ക് മുകളിലാണ് നെടുങ്കണ്ടം ഉടുമ്പൻചോല അടക്കമുള്ള പ്രദേശങ്ങളിലെ ചൂട്. വേനൽ ആരംഭത്തിൽ തന്നെ ചൂട് വർധിച്ചതിനെ തുടർന്ന് ജില്ലയിലെ പലഭാഗത്തും ജലലഭ്യതയും ഗണ്യമായി കുറഞ്ഞു.

ചൂടിന്റെ കാഠിന്യമേറിയതോടെ കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുകയാണ് കർഷകർ. ഇത് ഏറ്റവും വലിയ തിരിച്ചടിയായി മാറിയിരിക്കുന്നത് ഏലം മേഖലക്കാണ്. 35 ശതമാനത്തിൽ അധികം തണലും തണുപ്പും ആവശ്യമാണ് ഏലത്തിന്.

ജലലഭ്യത കുറഞ്ഞതൊടെ ഏലത്തിന് നനവെത്തിക്കാൻ കഴിയാത്ത അവസ്ഥയുമുണ്ട്. ഏലച്ചെടികൾ സംരക്ഷിക്കുവാൻ പച്ച നെറ്റുകൾ വലിച്ചുകിട്ടി തണൽ തീർക്കുകയാണ് കർഷകർ. വരും വർഷത്തെ ഏലം ഉത്പാദനത്തെ ഇത് സാരമായി ബാധിച്ചേക്കും എന്നാണ് കൃഷി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

കൃത്യസമയത്ത് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുവാൻ കഴിയാത്തതിനാൽ ഏല ചെടികൾക്ക് വിവിധങ്ങളായ രോഗ കീടബാധയും രൂക്ഷമായി മാറിയിട്ടുണ്ട്.


ഇടുക്കി ലൗഡ് ന്യൂസ് ഇപ്പോൾ വാട്സാപ്പിലും ലഭ്യം ആണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക് ചെയ്യു.

ഫേസ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Total
0
Shares
Leave a Reply

Your email address will not be published. Required fields are marked *

Related Posts
Read More

ശ്വാശത പരിഹാരം : അടിമാലി ബസ്റ്റാൻഡിലെ ശോചനീയാവസ്ഥയ്ക്കും നിയമലംഘനത്തിനും എതിരെ ശബ്ദമുയർത്തിയ സിബി വെള്ളത്തൂവലിനും അഖിൽ CR നും അഭിനന്തന പ്രവാഹം. | ഇടുക്കി ലൗഡ് ന്യൂസ് impact

Idukki Loud New impact അടിമാലി: കേരള യൂത്ത് ഫ്രണ്ട് (ബി)സിബി വെള്ളത്തൂലിന്റെയും CITU തൊഴിലാളി അടിമാലി മേഖലാ പ്രസിഡന്റ് അഖിൽ സി.ആറിന്റെയും പ്രതിഷേധ…
Read More

ബില്‍ക്കിസ് ബാനു കേസ്: ഗുജറാത്തിന് അപേക്ഷ നല്‍കാത്ത കുറ്റവാളിയെപ്പോലും മോചിപ്പിച്ചു- സുപ്രീംകോടതി

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട രാധേശ്യാം ഭഗവന്‍ദാസ് ഷാ ശിക്ഷ ഇളവിനായി ഗുജറാത്ത് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടില്ലെന്ന് സുപ്രീംകോടതി. മഹാരാഷ്ട്ര സര്‍ക്കാരിനാണ്…

ഇറാന്റെ ആയുധകേന്ദ്രം തകർത്ത് ഇസ്രയേൽ; ഹൈപ്പർസോണിക്ക് മിസൈലുകൾ പ്രയോഗിച്ച് ഇറാൻ, പവർപ്ലാൻ്റ് കത്തി.

ടെഹ്‌റാന്‍/ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ചമുതല്‍…
Total
0
Share